Sunday, 11 August 2013

മാതൃഭാഷ കൈവരിച്ച ശ്രേഷ്ഠഭാഷാപദവി.

കൈരളി നേടിയെടുത്ത ശ്രേഷ്ഠഭാഷാപദവി:

നാം മലയാളികള്‍ക്ക് ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്.വൈകി കടന്നെത്തിയ
ഒരു വിരുന്നുകാരനാണ് നമ്മുടെ മലയാളത്തിന് ഈ പദവി.എഴുത്തച്ഛനും ചെറുശ്ശേരിയും ആശാനും വള്ളത്തോളും വാനോളം പുകഴ്ത്തിയ നമ്മുടെ ഈ തേനൂറുന്ന മാതൃഭാഷയ്ക്ക് വൈകി വന്ന ഒരു നേട്ടം തന്നെയാണ് ഇത്.എന്നാല്‍ നാം ഇന്ന് ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നില്ല.
മഹാകവി വള്ളത്തോള്‍ നമ്മുടെ മാതൃഭാഷയെ കുറിച്ച് പാടിയതിങ്ങനെയാണ്:
മിണ്ടിതുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്‍മേലമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ?
സമ്മേളിച്ചീടുന്നതൊന്നാമതായ്?
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍‌!
മര്‍ത്ത്യന്നു പെറ്റമ്മതന്‍ ഭാഷ താന്‍
മാതാവിന്‍ വാത്സല്യ ദുഗ്ധം നുകര്‍ന്നാലെ
പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ "
ഭാഷകള്‍ പഠിക്കുന്നത് കൂടുതല്‍ അറിവ് നേടാന്‍ നമ്മെ പ്രാപ്തരാക്കും.എങ്കിലും നാം നമ്മുടെ മാതൃഭാഷയായ മലയാളത്തെ വിസ്മരിക്കരുത്.
ചരിത്രം കുറിക്കേണ്ടുന്നവരാണ് നാം.അതിനായി മാതൃഭാഷയെ സംരക്ഷിക്കേണ്ടുന്ന ചുമതല നമ്മുടേതാണ്.

No comments:

Post a Comment